Posts

ഒരു സർദാർജി(ണി) കഥ.

വീണ്ടും ഒരു പി.ജി കഥ കൂടി. കുറച്ചൊന്നു പുറകിലേക്ക് പോയാൽ, എന്റെ "കള്ളൻ കയറിയ രാത്രി " എന്ന കഥ വായിച്ചവർക്ക് ഈ പി.ജി യെ പറ്റി ഒരു ഐഡിയ കാണും. അതുകൊണ്ട്  അതിനെപറ്റി വീണ്ടും ഞാൻ വിവരിക്കുന്നില്ല. ഞങ്ങളുടെ പി.ജി യിലെ പുതിയ അന്തേവാസി ഒരു പഞ്ജാബി ആണ്. ഒരു അസ്സൽ സർദാർണി എന്ന് പറയാം. ആണുങ്ങളെ സർദാർജി എന്ന് വിളിക്കുമ്പോൾ പെണ്ണുങ്ങളെ സർദാർണി എന്നല്ലേ വിളിക്കുക? അല്ലെ? അതെ... നേരത്തെ പരിചയമുള്ള കുട്ടിയാണ്. ഇടയ്ക്കിടെ ഇവിടെ വരാറുള്ളതാണ്. അതുകൊണ്ട് തന്നെ യാതൊരു പരിചയക്കുറവും കൂടാതെ തന്നെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാവാൻ വലിയ താമസം ഒന്നും ഉണ്ടായില്ല. പേര്  പേൾ. പേര് പോലെ തന്നെ ആളും. ഒരു നല്ല പേൾ മുത്ത്‌ പോലെ വെളുത്ത് ഉരുണ്ട്... ഏതായാലും അതിൽപിന്നെ വീട്ടിൽ സർദാർജി തമാശകളുടെ കാലം ആരംഭിച്ചു. അതിലൊരെണ്ണം ഞാൻ ഇപ്പോൾ പറയാം. കുറച്ചു ദിവസമായി ഞങ്ങളുടെ പി.ജി യിൽ വല്ലാത്ത കൊതുക് ശല്യം. ഞാനും കൂട്ടുകാരും പോയി "ആൾ ഔട്ട്‌", "ഗുഡ്നയ്റ്റ്" തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി വീട്ടിലെത്തിയപ്പോൾ ഒരാൾ കൊതുകുതിരിയൊക്കെ പിടിച്ചു നില്ക്കുന്നു. ആളാരാണെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ?...

" താന തിന്ത തന്താനെ ..."

പുതിയ ഡാൻസ് ടീച്ചർ വരുന്നെന്ന് പാട്രിക് സിസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ ലക്ഷ്മിക്കുട്ടി ആകാംക്ഷയിലാണ്. എങ്ങനെയാവും ഈ ടീച്ചർ? സുന്ദരിയായിരിക്ക്യോ?! പൊതുവെ ഡാൻസ് ടീച്ചർമാർ സുന്ദരികളായിരിക്കും എന്നൊരു ധാരണ നമുക്കുണ്ടാവുമല്ലോ. ലക്ഷ്മിക്കുട്ടിയെ ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് അംഗനാവാടിയിലെ ഭാനു ടീച്ചർ ആണ്. ഇതിപ്പോ സ്കൂളിലെ ആനിവേഴ്സറിക്ക്  കളിക്കാനുള്ള ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കാനാണ് പുതിയ ടീച്ചർ ഒന്നാം ക്ലാസിൽ വരാൻ പോകുന്നത്. അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഷാലി എന്ന പുതിയ ഡാൻസ് ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വരുന്നു. ഹായ്!! എന്തൊരു സുന്ദരി ടീച്ചർ! ലക്ഷ്മിക്കുട്ടി അറിയാതെ വാ പൊളിച്ചിരുന്നു പോയി. ഇത്രേം സുന്ദരിയായ ടീച്ചറോ! കുട്ടികൾ വെള്ള കടലാസിൽ കര കുര വരച്ച പോലെ കറുത്ത് ചുരുണ്ട മുടി. അതങ്ങനെ നല്ല ഭംഗിയിൽ ഒതുക്കി മെടഞ്ഞിട്ടിരിക്കുന്നു. ചുരുണ്ട മുടി ഇത്ര അനുസരണയോടെ ഇരിക്കുന്നത് ആദ്യമായാണ്‌ കാണുന്നത്. മുൻവശത്തെ കുറച്ചു മുടി ഒരു ആർച് പോലെ ഒപ്പം വെട്ടി നിർത്തിയിരിക്കുന്നു. വെളുത്തു കൊലുന്നനെയുള്ള ശരീരം. കൈകളിലേക്ക് നോക്കിയപ്പോളാണ് കണ്ടത്, നീണ്ടു മെലിഞ്ഞ വിരലുകൾ. നീട്ടി വളർത്തി...

ലൈറോപദേശം !!

പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഒപ്പിട്ട് തിരിച്ചു വരുന്ന വഴി മകളോട് ഞാൻ:"carelessnes കാണിച്ച് അവിടേം ഇവിടേം ഒക്കെ മാർക്ക് കളഞ്ഞില്ലേ? നെക്സ്റ്റ് ടൈം എല്ലാത്തിനും ഫുൾ വാങ്ങിയില്ലേൽ ഞാൻ ഒപ്പിടൂല്ല...കേട്ടോ ?" മറുപടി ഉടനെ വന്നു: "അമ്മാ...നമ്മൾ അങ്ങനെ greedy ആവാൻ പാടില്ല! എല്ലാത്തിനും ഞാൻ ഫസ്റ്റ്...ഞാൻ ഫസ്റ്റ്! that's very bad...you know!" പ്ലിംഗ്!! നമ്മളാണോ വലിയവർ അതോ ഇന്നത്തെ കുട്ടികളോ?!

ലൈറാനന്ദ സ്വാമികൾ വീണ്ടും...

ഇത്തവണ കഥ നടക്കുന്നത് ഒരമ്പലത്തിലാണ്. വളരെ നല്ല കുട്ടിയായി ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു കൊണ്ട്  പ്രാർത്ഥിച്ച് തകർക്കുന്നതിനിടക്കാണ് സംഭവം കഥാനായികയുടെ കണ്ണിലുടക്കുന്നത്. സാക്ഷാൽ വിഘ്നേശ്വരന്റെ മുന്നിൽ നല്ല വലിപ്പത്തിൽ പരന്നിരിക്കുന്ന ഒരു വലിയ കല്ല്. പ്രാർത്ഥന പകുതിക്കു വച്ചു നിർത്തി തൊട്ടടുത്തു നിന്ന അച്ഛനോട് (ഇത്തവണ അച്ഛനാണ് ഇര) ചോദിച്ച്, "അതെന്താച്ഛാ?"  "അത് ഗണപതിക്ക് തേങ്ങ ഉടക്കുന്ന കല്ലാ..." ഉടനെ വന്നു മറുവാക്ക്. "ഓ...ഗണപതിക്കും തേങ്ങ വല്യ ഇഷ്ടാല്ലേ...? യ്യോ! അപ്പോ ഗണപതീടെ കല്യാണത്തിന് ഭയങ്കര മഴയായിരിക്കൂലോ...!" പ്ലിങ്ങസ്യാ നിൽക്കുന്ന ഭർത്താവിന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു, "നന്നായിപ്പോയി". തേങ്ങാപീര തിന്നുമ്പോളൊക്കെ കല്യാണത്തിന് മഴ പെയ്യുമെടീന്ന് പറഞ്ഞ് പിള്ളാരെ പറ്റിക്കണത് പുള്ളീടെ ഏർപ്പാടാണേ... മാത്രവുമല്ല, സ്വന്തം സഹോദരിയെ ഉദാഹരിക്കാനും മറക്കാറില്ല. "നിന്റെ അമ്പിളി അമ്മായിണ്ടല്ലോ ഉള്ള പീര മുഴുവനും കട്ടു തിന്നിട്ടേ കല്യാണത്തിനേ പെരുംമഴയാർന്നു...നിനക്കോർമ്മയില്ലേ..?" അമേരിക്കയിലിരിക്കുന്ന അമ്പിളി ...

ലൈറയുടെ ക്ലോക്ക്

ഭക്ഷണം കഴിക്കാൻ കുട്ടിക്കാളിക്ക് ഒരു മണിക്കൂർ വേണം. ഒന്നും വേഗത്തിൽ ചെയ്യുന്ന ഏർപ്പാട് നമ്മക്കില്ല. പിന്നെ ഭക്ഷണമാണേൽ അലർജിയും. ഇളയവനാണെങ്കിൽ ചേച്ചിക്ക് വേണ്ടാത്തതൊക്കെ എന്റെ പ്ലേറ്റിലോട്ടിട്ടോമ്മേ എന്നും പറഞ്ഞിരിക്കുന്ന തീറ്റകേശവനും. എന്നും രാവിലെ സ്ക്കൂളിൽ പോകുന്നത് വരെ ആകപ്പാടെ ഒരു പെരളിയാണ്. വേഗം... വേഗം എന്ന് രാഗം പാടി ഇവളുടെ പിറകേ നടക്കണം. 24മണിക്കൂറും കീരീം പാമ്പും ആണേലും കഴിക്കാൻ വന്നിരിക്കുമ്പോ രണ്ടു പേരും അടേം ചക്കരേമാണ്. അവളുടെ പ്ലേറ്റീന്ന് ഐറ്റംസ് കുറയുകയും കേശവന്റെ പ്ലേറ്റിൽ ഐറ്റംസ് കൂടിവരികയും ചെയ്തു. രണ്ടുപേരും ഹാപ്പി. ഐറ്റംസ് പ്ലേറ്റിൽ നിന്ന് പ്ലേറ്റിലേക്ക് പറക്കുന്നത് കണ്ടുപിടിക്കാൻ എനിക്ക് രണ്ടു കണ്ണുകൾ പോരാതെ വന്നു തുടങ്ങി. എന്നിട്ടും ഇവളുടെ കഴിച്ചു തീരുന്നില്ല! ഒരു ദിവസം സഹികെട്ട് ഞാനങ്ങ് ക്ലോക്ക് 10 മിനിറ്റ് മുന്നോട്ടാക്കി വച്ചു. എന്നാലെങ്കിലും സമയത്തിനിറങ്ങൂലോ. എവിടന്ന്! ഇതിനിടയിൽ ഞാൻ ക്ലോക്ക് ഫാസ്റ്റ് ആക്കി വെച്ച കാര്യം നമ്മുടെ നായിക എങ്ങനോ മണത്തറിഞ്ഞ്. പിറ്റേന്ന് പതിവു പോലെ 'വേഗം...വേഗം' രാഗം പാടാനെത്തിയ എന്നെ നോക്കി കുട്ടിക്കാളി ചീറി. "അമ്മാ... അ...

കള്ളൻ നായകനായ കഥ !

ഫിലോ ടീച്ചറുടെ ഒറ്റ നിർബന്ധം കാരണമാണ് കുട്ടാപ്പു നാടകത്തിനു ചേരാൻ സമ്മതിച്ചത്. അതും ഇംഗ്ലീഷ് നാടകം! ഫിലോ ടീച്ചർ ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചറാണ്. ടീച്ചർക്ക്‌ കുട്ടാപ്പുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ടീച്ചറുടെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മാത്രമേ പറയാവു എന്നാണ്‌. പക്ഷെ,ടീച്ചർ ആ നിയമം ഒരിക്കലും കുട്ടികളിൽ അടിച്ചേൽപ്പിക്കാറില്ല. കുട്ടികൾ അറിയാതെ തന്നെ ഇംഗ്ലീഷ് സംസാരിച്ചു പോകും ടീച്ചറുടെ ക്ലാസ്സുകളിൽ. അതാണവരുടെ വിജയവും. ഇപ്പൊ ആനിവേഴ്സറിക്കുള്ള നാടകമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ ഒരു കള്ളന്റെ വേഷമാണ് കുട്ടാപ്പുവിന്. താൻ ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറിയിട്ടില്ല എന്നുള്ള പരമസത്യം അവൻ ടീച്ചറോട് പല തവണ ഇംഗ്ലീഷിൽ പറഞ്ഞു നോക്കി. ഇനി ഇംഗ്ലിഷിന്റെ  കുഴപ്പമാണോ അതോ തന്റെ കുഴപ്പമാണോ എന്നവനു മനസ്സിലായില്ല, ടീച്ചർ കേട്ട ഭാവമില്ല. അങ്ങനെ രണ്ടും കല്പിച്ചു കള്ളനെങ്കിൽ കള്ളൻ എന്ന് പരിതപിച്ചു കൊണ്ട് റിഹേഴ്സലുകൾ പൊടി പൊടിച്ചു. കള്ളനാണെങ്കിലും വിശപ്പ് സഹിക്കാൻ കഴിയാതെ കള്ളനായതാണ് ട്ടോ. ഒരു പ്രൊഫസ്സറുടെ വീട്ടിൽ നിന്നും ഭക്ഷണം കട്ട് കഴിക്കുന്ന കള്ളനായിട്ടാണ് തട്ടകത്തിൽ കയറേണ്ടത്. അങ്ങനെ കാത്തിരുന്ന ആ സുദിനം...

ക്ഷണക്കത്ത്

ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഒരിക്കല്‍ പറ്റിയ അബദ്ധത്തിന്‍റെ പേരില്‍ ഇപ്പോളും നിങ്ങള്‍ കളിയാക്കലുകള്‍ കേള്‍ക്കാരുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവം പറയാം.  ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു. മലയാളം അക്ഷരമാലയിലെ കട്ടി കൂടിയ അക്ഷരങ്ങള്‍ പഠിച്ചു വരുന്ന സമയം. കണക്കൊഴികെ ബാക്കി എല്ലാ വിഷയത്തിലും നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടി. കണക്കു മാത്രം ഇപ്പോളും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ആമുഖം നീട്ടി വലിക്കാതെ നമുക്ക് കഥയിലേക്ക്‌ കടക്കാം. അന്ന് ടെലിവിഷനും ദൂരദര്‍ശനും ഒക്കെ ഒരു അദ്ഭുതമായിരുന്ന കാലം. വളരെ കുറച്ചു വീടുകളിലെ ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഞായറാഴ്ചകളില്‍ വൈകുന്നേരമാവുമ്പോള്‍ വീടൊരു സിനിമ കൊട്ടകയായി മാറും. ആഴ്ചയുടെ കാത്തിരിപ്പിനൊടുവില്‍ ഒരു സിനിമ കാണാന്‍ പറ്റുന്നത് അന്നാണ്. ഇന്നിപ്പോ നൂറു ചാനലുകള്‍, ദിവസം മുഴുവനും സിനിമകള്‍ . പതിവ് പോലെ അന്നും വൈകുന്നേരമായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വീട് നിറയെ ആള്‍ക്കാര്‍., അയല്‍പക്കക്കാരും വീട്ടില്‍ പണിക്കു വരുന്ന കാര്‍ത്തുപെലിയും കു...