അതിർത്തികൾ
റഷീദ് രണ്ടും കല്പിച്ചു താക്കോലെടുത്തിറങ്ങാൻ നില്ക്കുമ്പോളാണ് അഴകപ്പന്റെ വക മുന്നറിയിപ്പെത്തിയത് . "ഡേയ്, എങ്ക പോറേ? സുമ്മാ അടി വാങ്ക പോറേ നീ. നെയ്‌ത് താ അന്ത പോലീസ്കാരൻ സൊന്നെല്ലേ? അപ്പോ എതുക്ക്!" "എത്ര ദിവസംന്ന് തെരിയാമേ ഞാൻ എന്ന ചെയ്യറുത്? വീട്ടില് കാശ് അയക്കണ്ടേ? വാടക കൊടുക്കണ്ടേ?" "അതെല്ലാം സരി താ. ആനാ കൊഞ്ചം കൂടെ വെയിറ്റ് പണ്ണുങ്കോ മാപ്പിളെ. എല്ലാം സരിയായിടും." റഷീദിന്റെ ഉൾക്കണ്ണിൽ മറ്റൊന്നും കാണാൻ സാധിക്കാത്ത വിധം അവർ നാലുപേർ മാത്രം നിറഞ്ഞു നിന്നു, നാട്ടിലുള്ള ഭാര്യയും കുട്ടികളും വയസ്സായ ഉമ്മിച്ചിയും. പട്ടിണി കിടന്നു മരിക്കണോ അതോ അസുഖം ബാധിച്ചു മരിക്കണോ എന്ന് തീരുമാനമെടുക്കേണ്ടത് അയാളാണ്, അയാൾ മാത്രം. ഇല്ല, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെയെല്ലാം ഞാൻ തന്നെ പോറ്റും. ഞാനുള്ളിടത്തോളം അവരാരും പട്ടിണി കിടക്കൂലാ എന്നയാൾ തീരുമാനിച്ചു. കാലുകളിൽ ആരോ കയറ് കെട്ടി വലിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത് പോലെയുള്ള അയാളുടെ പോക്ക് കണ്ട് അഴകപ്പൻ ഒരു നിമിഷം പകച്ചു നോക്കി. രണ്ടു രണ്ടര വർഷമായി നാടും വിട്ട് അന്യനാട്ടിൽ ഈ ചെറിയ പച്ചക്കറി കടയും തുറന്ന് വച്ച...