Posts

Showing posts from April, 2020

അതിർത്തികൾ

റഷീദ് രണ്ടും കല്പിച്ചു താക്കോലെടുത്തിറങ്ങാൻ നില്ക്കുമ്പോളാണ് അഴകപ്പന്റെ വക മുന്നറിയിപ്പെത്തിയത് . "ഡേയ്, എങ്ക പോറേ? സുമ്മാ അടി വാങ്ക പോറേ നീ. നെയ്‌ത് താ അന്ത പോലീസ്കാരൻ സൊന്നെല്ലേ? അപ്പോ എതുക്ക്!" "എത്ര ദിവസംന്ന് തെരിയാമേ ഞാൻ എന്ന ചെയ്യറുത്? വീട്ടില് കാശ് അയക്കണ്ടേ? വാടക കൊടുക്കണ്ടേ?" "അതെല്ലാം സരി താ. ആനാ കൊഞ്ചം കൂടെ വെയിറ്റ് പണ്ണുങ്കോ മാപ്പിളെ. എല്ലാം സരിയായിടും." റഷീദിന്റെ ഉൾക്കണ്ണിൽ മറ്റൊന്നും കാണാൻ സാധിക്കാത്ത വിധം അവർ നാലുപേർ മാത്രം നിറഞ്ഞു നിന്നു, നാട്ടിലുള്ള ഭാര്യയും കുട്ടികളും വയസ്സായ ഉമ്മിച്ചിയും. പട്ടിണി കിടന്നു മരിക്കണോ അതോ അസുഖം ബാധിച്ചു മരിക്കണോ എന്ന് തീരുമാനമെടുക്കേണ്ടത് അയാളാണ്, അയാൾ മാത്രം. ഇല്ല, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെയെല്ലാം ഞാൻ തന്നെ പോറ്റും. ഞാനുള്ളിടത്തോളം അവരാരും പട്ടിണി കിടക്കൂലാ എന്നയാൾ തീരുമാനിച്ചു. കാലുകളിൽ ആരോ കയറ് കെട്ടി വലിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത് പോലെയുള്ള അയാളുടെ പോക്ക് കണ്ട് അഴകപ്പൻ ഒരു നിമിഷം പകച്ചു നോക്കി. രണ്ടു രണ്ടര വർഷമായി നാടും വിട്ട് അന്യനാട്ടിൽ ഈ ചെറിയ പച്ചക്കറി കടയും തുറന്ന് വച്ച

ഒരു കൊറോണക്കാലം

രണ്ടു പ്രളയം,സുനാമി,വസൂരി,പോളിയോ മുതലായ മഹാമാരികളെയെല്ലാം മറികടന്ന് വിജയശ്രീലാളിതയായി പരലോകത്തെ പുൽകാൻ തയ്യാറായി കിടക്കുന്ന മുത്തശ്ശി രാവിലെ മുതൽ നിർത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന ടെലിവിഷനിൽ നോക്കി ആരോടെന്നില്ലാതെ പിറുപിറുത്തു, "ഇനി ഇതും കൂടെ കണ്ടിട്ട് വന്നാ മതീന്നാരിക്കും ഭഗവാന്റെ നിശ്ചയം. എന്നാ...ലും ഇതുപോലൊരു സാധനം ഇക്കണ്ട കാലത്തൊന്നും ഇണ്ടായിട്ടില്യാ! ആളോളെ കാണാൻ പാടില്ല്യാ, മിണ്ടാൻ പാടില്ല്യാ, മിറ്റത്തോട്ടിറങ്ങാൻ പാടില്ല്യാ...ആരേം കാണാണ്ട് ആരുംല്ല്യാത്തോരെ പോലെ ചാവാനായിരിക്കും ന്റെ വിധി.ന്റെ കൃഷ്ണാ...ഞാനെന്ത് മഹാപാപം ചെയ്തു?!" അവർ ഒഴുകി വീഴുന്ന കണ്ണുനീർ തുടച്ചു മാറ്റുന്നതിനിടയിൽ അടുക്കളയിൽ പാത്രങ്ങളോട് മല്പിടിത്തം നടത്തുന്ന സുമയെ വിളിച്ചു നോക്കി. പറഞ്ഞു മടുത്ത വാചകങ്ങൾ തന്നേം പിന്നേം ഒരു റേഡിയോ പോലെ വള്ളുവനാടൻ-തിരു കൊച്ചി ഇടകലർന്ന മലയാളത്തിൽ സുമ വീണ്ടും ഉരുവിട്ടു. "എന്റമ്മേ,ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞോണ്ടിരുന്നിട്ടെന്താ.വരാനൊള്ളത് വണ്ടി പിടിച്ചിങ്ങാട് വരും.നമ്മളെക്കൊണ്ടാവണത് നമ്മള് ചെയ്യാ.അത്രേള്ളൂ.അമ്മ ആദ്യം ആ ടി.വി ഒന്ന് നിർത്തണ്ടോ?എന്തൊരു പുകിലാണപ്പാ

ജീവരക്തം

ജീവിത പോരുകളിൽ നിന്നുതിരുന്ന രക്തത്തിനെന്താണ് പേർ? രോഷവും ദ്വേഷവും കൊണ്ട് കണ്ണു കാണാത്തവർ... ശ്രവണ ശേഷിയില്ലാത്തവർ... എന്നും കാണുന്നവർ പക്ഷെ തമ്മിൽ ചിരിക്കാത്തവർ... എന്നും ചിരിക്കുന്നവർ പക്ഷെ തമ്മിൽ മിണ്ടാത്തവർ... എന്നും മിണ്ടുന്നവർ പക്ഷെ മനസ്സറിയാത്തവർ... മനസ്സറിഞ്ഞവർ പക്ഷെ അറിയാതെ നടിക്കുന്നവർ... ഇവരത്രേ നമ്മുടെ ലോകം...നമ്മെ ചുറ്റുന്ന...നാം ചുറ്റുന്ന ലോകം! ഇവർക്കെന്നെ അറിയാൻ, എനിക്കിവരെ അറിയാൻ ഒരു മഴയുടെ ദൂരം മാത്രം! ആ ദൂരം താണ്ടി ചെല്ലുമ്പോൾ പ്രകൃതിയാണ് ഗുരു... പ്രകൃതിയാണ് ഈശ്വരൻ! ഇവിടെ അറിയാത്തവർ തമ്മിലറിയുന്നു ഒരുമിച്ചൊരു ആകാശക്കൂരക്ക് കീഴെ ഒരുമിച്ചുണ്ണുന്നു, ഒരുമിച്ചുറങ്ങുന്നു ഒരുമിച്ചു കണ്ണീരൊഴുക്കുന്നു... ഇവിടെയാണീശ്വരൻ... ഇവിടെയാണീശ്വരൻ. കാലാവശേഷമായെന്നു കരുതിയത് നഷ്ടപ്പെട്ടിട്ടില്ല-മനുഷ്യത്വം! ഇനിയൊരു മഴവെള്ളപ്പാച്ചിലിൽ നാം ഒലിച്ചിറങ്ങുന്നതിനു മുന്നേ...ഒന്നു ചിരിക്കൂ...ഒന്ന് ക്ഷമിക്കൂ... ജീവിതപോരുകളിൽ നിന്നുതിരുന്ന രക്തത്തിന് പേരിതാവട്ടെ - മനുഷ്യത്വം!!

അങ്ങനെ പല പല സിന്ദാബാദ് !

ഇലക്ഷൻ അടുക്കുമ്പോൾ കൂൺ മുളച്ചു പൊന്തുന്നത്‌ പോലെയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ രൂപം കൊള്ളുന്നതും. ആർക്കും പാർട്ടി തുടങ്ങാം, വായിൽ തോന്നുന്ന പേരും ഇടാം. അത് പോലൊരു പാർട്ടി കഥയാണ്‌ ഇതും. ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരൊക്കെയോ ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ... ചിലപ്പോ കാണുമായിരിക്കും എന്ന് പറഞ്ഞ് ഇരുട്ടടി വാങ്ങിക്കൂട്ടാൻ എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് തല്ക്കാലം ഇതാരെയും ഉദ്ദേശിച്ചല്ല, അങ്ങനെ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം എന്ന് ഞാൻ വീണ്ടും വീണ്ടും ആണയിട്ടു പറയുകയാണ്‌ കൂട്ടരേ... ആണയിട്ടു പറയുകയാണ്‌...! അങ്ങനെ ഒരു ഇലക്ഷൻ കാലത്താണ് നമ്മുടെ നായകൻ ഹരിക്ക് നിനച്ചിരിക്കാതെ ഒരു ഫോൺ വിളി വരുന്നത്. പഴയ ഒരു സുഹൃത്താണ്. ഒരു സഹായം വേണമത്രെ. അത്യാവശ്യ ഘട്ടങ്ങളിൽ തന്നെ സഹായിച്ചിട്ടുള്ളവനാണ്. ഒരാവശ്യം പറഞ്ഞാൽ പറ്റില്ലെന്ന് പറയാൻ കഴിയില്ല. അവൻ കാര്യം അവതരിപ്പിച്ചപ്പോളാണ് ഇതിത്തിരി കടുപ്പമായിപ്പോയല്ലോ എന്ന് ഉള്ളാലെ തോന്നിയത്. വേറൊന്നുമല്ല, കാര്യം ഇത്രേയുള്ളൂ...അവനൊരു പുതിയ പാർട്ടി തുടങ്ങിയിട്ടുണ്ടത്രേ. യുവജനങ്ങളെ മുന്നിൽ കണ

കറന്റ് ബില്ല്

**Based on a true incident** "എടീ കത്രീനാമ്മോ...എടിയേ..." പോത്തമറുന്ന പോലെയുള്ള വർക്കിച്ചായന്റെ വിളി കേട്ട് അടുക്കളയിൽ തേങ്ങാ ചിരവിക്കൊണ്ടിരുന്ന കത്രീനാമ്മയുടെ കയ്യിൽ നിന്നും തേങ്ങ, ഒന്ന് ഞെട്ടി കാലിടറി പാത്രത്തിലേക്ക് വീണു. തേങ്ങാ വീണതറിയാതെ ചിരവയിൽ ഈണമിട്ടു കൊണ്ടിരുന്ന കത്രീനാമ്മയുടെ കൈയ്യും ചെറുതായൊന്ന് ഞെട്ടി പൊട്ടി. ചോര കിനിയുന്ന തള്ളവിരൽ വായിലിട്ട് കൊണ്ട് അവർ ഓടി ഉമ്മറത്തെത്തി. "എന്നതാ മനുഷ്യനേ നിങ്ങളീ കിടന്നു കാറുന്നേ?എന്റെ കൈയ്യും പോയി." "നിന്റെ കൈയല്ലേ പോയുള്ളൂ. എന്റെ നല്ല ജീവനാടി പോയത്. നീയിത് കണ്ടാ? കഴിഞ്ഞ മാസത്തെ കറന്റ് ബില്ലാ. നീയൊക്കെ കൂടെ കറന്റാണോ ഇവിടെ നാല് നേരം വച്ച് തിന്നണത്?" "ഓ...ഇതാണാ. എല്ലാ മാസോം നിങ്ങളീ ബില്ലും പിടിച്ചു എണ്ണിപ്പെറുക്കണതല്ലേ. ഞാൻ കരുതി വേറെന്തോ ഗുലുമാലാണെന്ന്." "ആ...നിനക്കൊക്കെ അത് പറയാം. പൈസാ ഉണ്ടാക്കി അത് കൈയീന്ന് പോവുന്നവനേ അതിന്റെ വെല അറിയൂ. ഇതെല്ലാ തവണേം പോലല്ല. നീയേ ഈ ബില്ലൊന്നു നോക്ക്." വർക്കിച്ചന്റെ കയ്യിലെ ബില്ലിലേക്ക് ഇടം കണ്ണിട്ട് നോക്കിയ കത്രീനാമ്മയുടെ കണ്ണടിച്ചു പോയി.

ഒരു ബാങ്ക് ടെസ്റ്റിന്റെ ഇര

ഈ ബോധം എന്ന് പറയുന്ന സാധനം കുറച്ചു കുറഞ്ഞു പോയതിന്റെ പേരിൽ ഞാൻ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ചില്ലറയൊന്നുമല്ല. അതിൽ ഒരെണ്ണം തത്കാലം ഇവിടെ അവതരിപ്പിക്കാം. വായനയുടെയും സിനിമയുടെയും ലോകത്ത്‌ നോക്കി പകച്ചു പോയൊരു ബാല്യം ആയിരുന്നു എന്റേത്. അന്ന് മുതലേ പകുതി സ്വപ്ന ലോകത്താണ് ജീവിതം. പറഞ്ഞ കാര്യങ്ങൾ തന്നെയും പിന്നെയും പറഞ്ഞു 'അമ്മ വശം കെട്ടു. ഏതു നേരവും ഇവൾക്ക് ചിന്തയാണല്ലോ... എന്താടി നിനക്കിത്ര ചിന്തിക്കാൻ? ബോംബിടാനുള്ള വല്ല ആലോചനയും...?? എന്നമ്മ! ഈ മറവി എന്ന് പറയുന്ന മാറാരോഗം അന്നേ ഇതിന്റെ കൂടെ free കിട്ടീതാ... അങ്ങനെ പല പല വിലപ്പെട്ട സാധങ്ങൾ (അതൊന്നും ഇപ്പോ പറയുന്നില്ല, വെറുതെ വീട്ടുകാർക്ക് ഹാർട് അറ്റാക്ക് വരുത്തണ്ടല്ലോ) മറന്നു കൊണ്ട് എന്റെ ബോധമില്ലായ്മ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട്, ഞാൻ വളർന്നു വന്നു. കല്യാണം കഴിഞ്ഞാലെങ്കിലും ഈയുള്ളവൾക്ക് ബോധമുദിക്കും എന്നിവരെല്ലാം കിനാവ് കണ്ടു. അതൊക്കെ കാറ്റിൽ പറത്തി കെട്ടിയവന്റെന്നു കണക്കിന് ചീത്ത വിളി വാങ്ങിക്കൂട്ടിക്കൊണ്ട് ഞാൻ മുന്നേറിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് രണ്ടാമത്തവനെ വയറ്റിൽ കൊണ്ട് നടക്കുന്ന സമയം. 2-3 മാസം ആയിട്ടുണ്ടാവ