Posts

കുറൂരമ്മ

"അമ്മമ്മ ഇതെങ്ങട്ട് പൂവാനാ ഒരുങ്ങനേ?" സുജക്കുട്ടിക്ക് ഈ വരുന്ന സെപ്റ്റംബറിൽ ആറ് വയസ്സാവും. ഇത്രയും വർഷങ്ങൾക്കിടക്ക് ഒരിക്കൽ പോലും അമ്മമ്മ ആ വീട് വിട്ടു പുറത്തിറങ്ങി അവൾ കണ്ടിട്ടില്ല. അതു മാത്രമല്ല, അമ്മമ്മയുടെ ഇത്രയും ചിരിച്ച ഒരു മുഖം അവൾ ആദ്യമായി കാണുകയാണ്.  സുജക്കുട്ടിയുടെ അമ്മ പറയാറുള്ളത് അമ്മമ്മക്ക് സുഖല്ല്യാന്നാണ്. എന്താ അസുഖംന്ന് ചോയ്ച്ചാ പറയും, തലക്കാണ്ന്ന്. എന്തോ വല്ല്യ അസുഖം ആവും. അല്ലെങ്കില് പിന്നെ അമ്മമ്മ എല്ലാരേം പോലെ ചിരിക്കാതേം മിണ്ടാതേം ഇരിക്ക്യോ? അമ്മമ്മേടെ മുറി എപ്പളും പുറത്തൂന്ന് പൂട്ടീട്ടുണ്ടാവും. താക്കോല് അമ്മേടെ കൈയ്യിലാവും. ഭക്ഷണം കൊടുക്കാൻ മാത്രമേ ആ വാതിൽ തുറക്കാറുള്ളൂ. ജനാലയിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടാവും. മുക്കാലോളം നരയിൽ കുളിച്ചിറങ്ങിയ മുടിയിഴകളിൽ പഴയ മരജനാലയിലൂടെ അരിച്ചു വരുന്ന സൂര്യൻ സ്വർണ്ണനിറം വാരി വിതറിയിട്ടുണ്ടാവും, സ്വർണ്ണകിരീടം ചൂടിയ ഒരു റാണിയാണവർ എന്ന് തോന്നിക്കും വിധം. ചിലപ്പോളൊക്കെ അമ്മ വാതിൽ പൂട്ടാൻ മറക്കുന്ന ദിവസങ്ങളിൽ അമ്മമ്മ ആരും കാണാതെ പുറത്തിറങ്ങും. എന്നിട്ട് പതുക്കെ ഫ്രിഡ്ജ് തുറന്നു വെക്കും. പക്ഷേ ഫ്രിഡ്ജിൽ നിന്ന് ഒന്ന

നാലു സുന്ദര ദശാബ്ദങ്ങൾ

മെയ് 5 - ഇന്ന് എനിക്ക് നാല്പതു വയസ്സായി എന്നുള്ളത് അത്ര വലിയ ഒരു കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. പക്ഷേ, കഴിഞ്ഞ നാലു  ദശാബ്ദങ്ങൾ ഇക്കണ്ട പല കടമ്പകളും ചാടിക്കടന്ന് ഇന്നും ഞാൻ ജീവനോടെ ഇവിടെ ഇരിപ്പുണ്ടല്ലോ എന്നാലോചിക്കുമ്പോൾ എനിക്കത് വലിയ ഒരു സംഭവം തന്നെയാണെന്ന് തോന്നിപ്പോവും. "ഈ നാലു പതിറ്റാണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?" എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. എല്ലാവരും വ്യത്യസ്തമായി തന്നെയല്ലേ ജീവിക്കുന്നത്? ആരും ഒരുപോലെയല്ലല്ലോ എന്ന് എൻ്റെ ഉള്ളിലെ ഞാൻ എന്നോടു തന്നെ പറഞ്ഞു. നമ്മുടെ നിത്യാനന്ദ സ്വാമികൾ പറഞ്ഞതു പോലെ, "നിൻ്റെയുള്ളിലുള്ള നീ, നിന്നോട് സംവദിക്കുന്ന നീ..."  അല്ലെങ്കിൽ "തേന്മാവിൻ കൊമ്പത്ത്" സിനിമയിൽ പപ്പു ചേട്ടൻ പറഞ്ഞതു പോലെ, "നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്..."  ഈ എൻ്റെയുള്ളിലെ ഞാൻ കുറെ നാളായി കൂടെ കൂടിയതാണ്. പക്ഷേ, അത് കൂടുതലും സജീവമായി ഇടപെടലുകൾ നടത്തി തുടങ്ങിയത് മുപ്പതുകളുടെ പകുതിയോടെയാണ്. ഈ മധ്യവയസ്സ് എന്ന് പറയുന്നത് ഒരു മാതിരി കൗമാരം പോലെയാണ്. കുട്ടിയാണോ? അല്ല. എന്നാൽ യുവാവ

Why Am I A Humanist?

If you are wondering, who is a humanist, google will give you a clear answer as below: "Who trusts to the scientific method when it comes to understanding how the universe works and rejects the idea of the supernatural, makes their ethical decisions based on  reason, empathy, and a concern for human beings and other sentient animals . The Golden Rule can be expressed positively: ' Treat others as you would like to be treated yourself . ' " When I say humanist, most of them, get it wrong. A humanist may or may not be an atheist. " While atheism is merely the absence of belief, humanism is a positive attitude to the world, centred on human experience, thought, and hopes ." Though this is the definition, I feel atheism also centred on human experiences and science. And that's why, I decided to write a bit more so that, I hope at least some of you could really understand the concept of humanism and may get a chance for self evaluation. This is not to insult

ഒരു വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടം

അഞ്ച് വർഷങ്ങൾക്ക് ശേഷം നിൻ്റെ കുഴിമാടത്തിനു മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരിക്കുന്നു. എവിടെ നിന്ന് എന്ന് നീ ആലോചിക്കുന്നുണ്ടാവും. അറിയില്ല... എന്തിന് വന്നു, അതും നീ ചോദിക്കും. അതിന് എനിക്ക് ഉത്തരമുണ്ട്. എൻ്റെ മന:ശാന്തിക്ക്. ഞാനെത്ര സ്വാർത്ഥയാണല്ലേ? ആയിരിക്കും, അല്ലെങ്കിൽ പിന്നെ മറ്റാരോ പറഞ്ഞ കഥകൾ കേട്ട് നിന്നെ എൻ്റെ ഹൃദയത്തിൽ നിന്നും ഒരു വാക്കു പോലും ചോദിക്കാതെ ഇറക്കി വിടില്ലല്ലോ... അന്ന് ഞാൻ അതു ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്നു നിനക്കിവിടെ ഇങ്ങനെ മണ്ണിൽ ചേർന്നു കിടക്കുന്നതിന് പകരം, എൻ്റെ നെഞ്ചിൽ ചേർന്ന് കിടക്കാമായിരുന്നു. അങ്ങനെ നോക്കിയാൽ ഞാനല്ലേ നിൻ്റെ മരണത്തിന് ഉത്തരവാദി? ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സെബാസ്റ്റ്യൻ്റെ കുഴിമാടത്തിന് മുന്നിൽ മുട്ടിലിരുന്ന്, ഇലകൾ അടർന്നു പോയ ഒരു ചുവന്ന റോസാപ്പൂ മണ്ണിലേക്ക് ചേർത്തു, കൂടെ വെള്ളക്കടലാസിൽ അവൾ എഴുതിയ അവസാനത്തെ ഒരു പ്രണയലേഖനവും. പണ്ട് എഴുതിക്കൂട്ടിയ കത്തുകൾക്ക് എണ്ണമില്ല. എന്നും ഒരു കത്ത് എന്നുള്ളത് അവർക്കിടയിലെ ഒരു നിയമം തന്നെ ആയിരുന്നു. സെബിക്ക് എഴുതാൻ മടിയായിരുന്നു. പക്ഷേ, അവൾ പേജ് കണക്കിന് എഴുതും. ഒരേ കോള

പ്രണയത്തിൻ്റെ ചാവുകടൽ

സൂര്യനും താമരയും പ്രണയത്തിലായിരുന്നു. എങ്കിലും ഒരിക്കൽ പോലും നേർക്കുനേർ നിന്ന് കൺ നിറയെ കണ്ടിട്ടില്ല, അടുത്തിരുന്നിട്ടില്ല, വിരലുകൾ കോർത്തിട്ടില്ല, കവിളുകളിൽ തലോടിയിട്ടില്ല, പ്രണയത്തിൻ്റെ ഉച്ചകോടിയിൽ  ഒന്നു ചുംബിച്ചിട്ടില്ല... എങ്കിലും അവർ ആകാശത്തും ഭൂമിയിലും ഇരുന്ന് അഗാധമായി സ്നേഹത്തെ പറ്റി വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. തൻ്റെ വെളിച്ചം അവളുടെ ഇതളുകളിൽ തട്ടി ചുവക്കുന്നത് കാണുവാൻ അവൻ ഓരോ രാത്രിയും പകലാക്കി മാറ്റി. നക്ഷത്രദൂരങ്ങൾക്കപ്പുറം വിരഹത്തിൻ്റെ കടലിൽ പ്രണയത്തിൻ്റെ ആഴങ്ങളിൽ  അവരങ്ങനെ മുങ്ങിയും പൊങ്ങിയും പ്രണയം മാത്രം ശ്വസിച്ച് പ്രണയത്തിൽ ജീവിച്ചു മരിച്ചു... ************************************ കനലടങ്ങിയ എൻ്റെ പ്രണയത്തെ വീണ്ടും ഊതി ചുവപ്പിച്ചത് നീയാണ്, കത്തിയെരിഞ്ഞ എൻ്റെ ഹൃദയത്തിലേക്ക് കനിവിൻ്റെ നീരൊഴുക്കിയതും നീയാണ്, മരവിച്ച ചുണ്ടുകളിൽ സ്നേഹത്തിൻ്റെ  നനുത്ത തേൻ പകർന്നതും നീ... പെയ്തൊഴിയാത്തൊരെൻ മിഴികളിൽ പുഞ്ചിരി വിരിയിച്ചതും നീ... നീ മാത്രമാണ്, നീ മാത്രമാണ് എൻ്റെ അവസാനത്തെ പ്രണയവും പ്രതീക്ഷയും... ************************************ നമ്മൾ തമ്മിൽ ഒരിക്കലും കാണില്ലായിരിക്കാം, ചിലപ്

Musubi - The Red String

You and me, in different worlds Yet I know what you are up to, At this moment, at any moment... I know when you think of me, I get the spark in my eyes, My heart beats one more each time. I know when you miss me, I feel your loneliness, And I give a call only to know that, You were about to...! I smell your sorrows, I know it when you are low, And I text you the three golden words Only to know that, You were about to...! It's been years together  We don't talk, yet I know you. I know what you are up to. Because, we have this soul tie By Musubi - the red string. To create memories, To create our own history, To create stories. It may tangle, stretch and twist But will never break. You and me in different worlds Tied to each other by the string of love, String of memories, string of history, By the old man from the moon Who tied the Musubi  In our pinky fingers,  Only to know each other forever, Only to know that  You were about to Tell me all the same! No promises, no heart brea

അന്ന മറിയ സാറ

"ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധികകാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല." അന്ന മറിയ സാറ  "സിനിമക്ക് പോണുണ്ടോ ഇല്ലേ? പറ..." അന്ന അവസാനമായി ചോദിച്ചു.  "ഇല്ലാ... ഭർത്താവിനെ തല്ലുന്ന സിനിമയല്ലേ? പണ്ട് ഒരെണ്ണം കണ്ടതിൻ്റെ ക്ഷീണം തീർന്നിട്ടില്ല. ഒരു ഗ്ലാസ്സ് വെള്ളം പോലും അവള് എടുത്ത് തരൂല. ഇനി ഇതും കൂടെ കണ്ടിട്ട് വേണം അവൾക്കെന്നെ അടിച്ചൊതുക്കാൻ. അതങ്ങ് മനസ്സില് വെച്ചാ മതി മോളേ..." ദിലീപ് മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു തീർത്തു. "ആ... കയ്യിലിരിപ്പ് കൊള്ളൂല്ലെങ്കി ചിലപ്പോ അടിയൊക്കെ കിട്ടീന്ന് വരും" അന്ന പിറു പിറുത്തു കൊണ്ട് തിരിച്ചു നടന്നു. "എന്താ പറഞ്ഞേ?" അയാൾ അലറി. "ഓ... ഒന്നൂല്ല്യ" "ഉം... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാ" ദിലീപ് മൊബൈൽ എടുത്ത് ജീൻസിൻ്റെ പോക്കറ്റിൽ ഇട്ട് പുറത്തേക്കിറങ്ങി. അയാൾ പോയതും അന്ന മതിലിനോട് ചേർന്ന് കിടക്കുന്ന ഇഷ്ടികക്കല്ലിൽ ചവുട്ടി നിന്ന് കാൽവിരലുകളിൽ എല്ലാ ഭാരവും ഏറ്റി, എത്തി വലിഞ്ഞു കൊണ്ട് അപ്പുറത്തെ ശാല