Posts

Showing posts from March, 2020

ഓർമകളും സ്വപ്നങ്ങളും

'നോ' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാതിരുന്ന കാലം . വളർന്നതും വളർത്തിയതും  അങ്ങനെയാണ് . എന്ത് കിട്ടിയാലും സ്വീകരിക്കും , എവിടെ കൊണ്ടിട്ടാലും ആരുടെ കൂടെയായാലും ജീവിക്കും എന്ന അവസ്ഥ. ആരെന്ത് പറഞ്ഞാലും ശരി എന്ന് മാത്രം പറഞ്ഞു ശീലിച്ച നാളുകൾ . അതുകൊണ്ട് തന്നെ സ്നേഹമെന്ന മുഖം മൂടിയുമായി വന്ന പലരെയും അന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല . വീട്ടിനകത്തെ ചെന്നായകളെ ആയിരുന്നു എനിക്ക് ഭയം. ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളാണ് . പക്ഷേ , ഭയവും നാണക്കേടും കൊണ്ട് ആരും മിണ്ടാറില്ല.  സ്നേഹത്തോടെ ചുണ്ടിൽ ഉമ്മ വെക്കാൻ നിർബന്ധിച്ചിരുന്നു ഒരു അങ്കിൾ. വെറുപ്പോടെയാണെങ്കിലും, നോ പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും അങ്കിളിന് വീട്ടിലുള്ള സ്ഥാന മാനങ്ങളെ ഓർത്തും പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന പേടി കൊണ്ടും മിണ്ടാതെ സഹിച്ചു പോന്നു. വേറൊരാൾ വകയിലൊരു തല മൂത്ത കാരണവരായിരുന്നു. വയസ്സ് 70 നടുത്ത് ഉണ്ടെങ്കിലും കയ്യിലിരിപ്പ് അത്ര ശരിയല്ല . വന്നാലുടനെ സ്നേഹത്തോടെ തലോടിക്കൊണ്ട് മടിയിൽ പിടിച്ചിരുത്തും. അയാളുടെ കൈകളെ തടുത്തു നിർത്താനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ കുതറി ഇറങ്ങി ഓടും .

കോഴിക്കഥകൾ !!

എല്ലാവർക്കും  എന്തെങ്കിലും ഒരു പേടി കാണില്ലേ... ചിലർക്ക് പാറ്റ പേടി...ചിലർക്ക് പട്ടി പേടി... ചിലർക്ക്  പാമ്പ് പേടി... വേറെ ചിലർക്ക് വെള്ളം, ഉയരം അങ്ങനെ അങ്ങനെ... എനിക്ക് പക്ഷെ അധികം കേൾവിപെടാത്ത ഒരു പേടിയാണ്‌. കോഴി പേടി!! അതെ നമ്മുടെ വീടുകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന പക്ഷി... നമുക്ക് മുട്ട തരുന്ന, ചിക്കൻ കറിയും ബിരിയാണിയും ഒക്കെ ഉണ്ടാക്കുവാൻ അനിവാര്യ ഘടകമായ കോഴി തന്നെ വില്ലൻ. ഇത് ജീവനുള്ള കോഴികളെ മാത്രം ഉദ്ദേശിച്ചുള്ള പേടിയാണ് കേട്ടോ... ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഈ പേടി ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ് അത്ഭുതകരമായ വസ്തുത! അപ്പോൾ പറയാൻ പോകുന്നത് കുറച്ചു കോഴി കഥകളാണ്. കോഴി കാരണം നാണവും മാനവും നഷ്ടപെട്ട... ഇപ്പോഴും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പാവം കുട്ടിയുടെ കഥ... Story-1 ഈ കോഴി പേടി എന്ന് മുതൽ തുടങ്ങി എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്കോർമ്മ വച്ച കാലം മുതൽ ഈ പേടിയുണ്ട്. ജന്മസിദ്ധമായ കിട്ടിയ പേടിയാണെന്ന് തോന്നുന്നു. ഈ ജീവി കാരണം ഞാൻ നാണം കെടാത്ത സ്ഥലങ്ങളില്ല. ഈ സാധനം എന്റെ വീട്ടിലും നാട്ടിലുള്ളവരുടെ വീട്ടിലും ഒക്കെ സുലഭമായി കാണപ്പെടുന്നത് കൊണ്ട് ഞാ

ഇരുട്ട് എന്ന വരം

സ്വതന്ത്രമായൊരു രാത്രി ! കുറെ നാളുകളായി ആഗ്രഹിക്കുന്ന ഒന്നാണ്. ആരെയും പേടിക്കാതെ എവിടെ വേണമെങ്കിലും ഇറങ്ങി നടക്കാം എന്നുള്ള വരം ... അങ്ങനെയാണെങ്കിൽ ആദ്യം എവിടെ പോകും ? അതൊരു ചോദ്യമാണ് ! ആദ്യം എനിക്ക് രാത്രിയിലെ കടല് കാണണം, കടലിനു മുകളിലെ ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന നിലാവും നക്ഷത്രങ്ങളും കാണണം ... ഒറ്റയ്ക്ക് കടൽത്തീരത്ത്‌ അങ്ങനെ കുറച്ചു നേരം.  പകല് കാണുന്ന കടലമ്മയല്ല രാത്രി എന്നാണ് കേട്ടിട്ടുള്ളത് . സാധാരണ കടല് കാണാൻ പോയാൽ ഇരുട്ട് വീണു തുടങ്ങുമ്പോഴേക്കും എല്ലാത്തിനേം ആട്ടിതെളിച്ച് തിരിച്ചു വീട്ടിലേക്കു മടക്കും. രാത്രി അവിടം സുരക്ഷിതമല്ലത്രേ... പ്രത്യേകിച്ച് സ്ത്രീകൾക്ക്. അന്ന് മുതൽ മനസ്സിൽ കൊതിയാണ് രാത്രിയുടെ ഇരുട്ടിലും നിലാവിന്റെ പട്ടുടുത്ത് സുന്ദരിയായിരിക്കുന്ന കടലെന്ന പെണ്ണിനെ കാണാൻ. ഒരു പെണ്ണിന് വേറൊരു പെണ്ണിനെ കാണാനും വേണം  സമയവും കാലവും !  രാത്രിയുടെ മറവിൽ പുരുഷന്മാർ സഞ്ചരിക്കുന്നയിടങ്ങളിലൊക്കെ ഒന്നെത്തി നോക്കണമെന്നുണ്ട് . ബാറുകളും കഫെകളും ചുവന്ന തെരുവുകളും... വേറൊന്നിനുമല്ല, ഈ രാത്രികൾ ഇവർക്ക് നല്കുന്നതെന്താണോ അത് തന്നെയാണോ നമുക്കും വച്ചു നീട്ടുക എന്നറിയാൻ ഒരു കൗതുകം. പകൽ വെള

കടം കഥയുടെ ഉത്തരം

സൂര്യരശ്മികളുടെ പ്രഭാവം ഉച്ചസ്ഥായിയിൽ എത്തി നില്ക്കുന്നു. കായലിനരികിലൂടെ ഉള്ള കോണ്‍ക്രീറ്റ് നടപ്പാതയുടെ ഇരുവശങ്ങളിലും നിറയെ ഗുൽമോഹർ മരങ്ങളാണ് . ഈ തണൽ മരങ്ങളാണ് ചൊരിഞ്ഞു നില്ക്കുന്ന ചൂടിൽ ഒരേ ഒരു ആശ്വാസം. നടപ്പാത മുഴുവനും കൊച്ചു കുഞ്ഞാറ്റ കുരുവികൾ കൈയടക്കി കഴിഞ്ഞിരിക്കുന്നു. ഗുൽമോഹർ മരങ്ങളുടെ തണുത്ത തണലിൽ തുള്ളിച്ചാടി കിന്നാരം പറഞ്ഞു നടക്കുന്ന അവയെ നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല.  നടപ്പാതയുടെ ഒരു വശത്ത് ശാന്തമായ കായലാണെങ്കിൽ, മറുവശം മനുഷ്യരുടെ വേലിയേറ്റവും വേലിയിറക്കവും കൊണ്ട് അശാന്തമായ കടൽ പോലെ മാളുകൾ ആണ്. മാളുകൾ ഇന്ന് പട്ടണ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. ഈ മാളുകളിൽ ഒന്നിലാണ് സാനുവിന്റെ ഓഫീസും. ഊണ് കഴിഞ്ഞുള്ള വിശ്രമ വേളകളിൽ ഒന്ന് കാറ്റ് കൊള്ളാൻ ഇറങ്ങുന്നത് അവന്റെ പതിവാണ്. നടപ്പാതയിലൂടെ കടന്നു പോകുന്ന ഓരോ മുഖങ്ങളെയും നിരീക്ഷിക്കുക എന്നത് അവനൊരു നേരം പോക്കായിരിക്കുന്നു. എത്രയെത്ര മുഖങ്ങൾ ! എത്രയെത്ര ഭാവങ്ങൾ ! ഈ സമയം കാണുന്ന കാഴ്ചകളിൽ മുഴുകി പലപ്പോഴും ഓഫീസിൽ തിരിച്ചു കയറാൻ വൈകുന്നത് ഒരു സ്ഥിരം പ്രശ്നമായിരിക്കുന്നു. പൊതുവെ നിരീക്ഷണം അല്പം കൂടുതലാണെന്നാണ്