Posts

Women's Day 2024

2024  Women's Day Theme is : Invest in Women: Accelerate progress. Also, 'Inspire inclusion. സത്യം പറഞ്ഞാൽ ഓരോ വർഷവും വുമൺസ് ഡേ എന്നു പറഞ്ഞ് നമ്മളൊക്കെ ഇതു പോലെ പലതും കൊട്ടിഘോഷിക്കാറുണ്ട്, കാട്ടിക്കൂട്ടാറുണ്ട്. പക്ഷേ, ഗ്രൗണ്ട് ലെവലിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? അതു കൊണ്ട് തന്നെ ഇത്തവണത്തെ ഡേ തീം ഞങ്ങളുടെ ലേഡീസ് ഗ്രൂപ്പിൽ ഇട്ടപ്പോൾ ആദ്യം വന്ന മെസ്സേജ് ഇതാണ് , "ഒലക്കേടെ മൂട്"! 🙄ശെരിയാണ്, എന്ത് തേങ്ങയാണ് മാറിയിട്ടുള്ളത് ഇവിടെ?? പുതിയ ജനറേഷനിൽ ചില ചിന്താഗതികൾ മാറിയിട്ടുണ്ടാവാം, പക്ഷേ അതു കൊണ്ട് മാത്രം ആയോ? ഇപ്പോഴും വീടുകളിൽ വീട്ടു ജോലിയും, പ്രൊഫഷണൽ ജോലിയും, കുട്ടികളുടെ ഉത്തരവാദിത്തങ്ങളും എല്ലാം തലയിൽ വെച്ചു കൊണ്ട് നടക്കുന്ന സ്ത്രീകളാണ് കൂടുതലും. എന്നിട്ടും സ്വാഭിമാനം ലേശം പോലും അനുഭവിക്കാൻ വീട്ടിലുള്ളവർ അനുവദിക്കില്ല. അവർക്ക് പറയാനുള്ളത് പറയുമ്പോൾ നമ്മൾ അവരെ അഹങ്കാരി എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ലാതെ, നമ്മൾ എന്നാണ് അവരെ കേട്ടിട്ടുള്ളത്?? എത്ര എത്ര ദിവസങ്ങൾ ഒട്ടും വയ്യാതിരുന്നിട്ട് പോലും രാവിലെ എണീറ്റ് നമുക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്

Why am I against religion?

People ask me why am I against religion? I say, 1) I believe in kindness and respecting other humans. Religion has always set boundaries in this regard and has been spreading hate more than love. 2) I believe, you don't really need religion or religious books to teach morality and values to kids. There are hundreds of other ways as a parent. Values are not taught as theories but as actions, also by letting them know that no one can be hundred percent perfect regardless of your religious status. 3) Religion always divided people, never united unless you are of the same tribe. 4) The fear of society and fear of God has stopped many from leaving religion even though they wanted to. 5) Once I left religion I began to try solving my problems on my own instead of leaving everything to God and sitting & praying. The time you waste can be utilised for helping someone or yourself.  6) Most of our problems could be easily solved by changing our lifestyle, thought process and  planning th

കുറൂരമ്മ

"അമ്മമ്മ ഇതെങ്ങട്ട് പൂവാനാ ഒരുങ്ങനേ?" സുജക്കുട്ടിക്ക് ഈ വരുന്ന സെപ്റ്റംബറിൽ ആറ് വയസ്സാവും. ഇത്രയും വർഷങ്ങൾക്കിടക്ക് ഒരിക്കൽ പോലും അമ്മമ്മ ആ വീട് വിട്ടു പുറത്തിറങ്ങി അവൾ കണ്ടിട്ടില്ല. അതു മാത്രമല്ല, അമ്മമ്മയുടെ ഇത്രയും ചിരിച്ച ഒരു മുഖം അവൾ ആദ്യമായി കാണുകയാണ്.  സുജക്കുട്ടിയുടെ അമ്മ പറയാറുള്ളത് അമ്മമ്മക്ക് സുഖല്ല്യാന്നാണ്. എന്താ അസുഖംന്ന് ചോയ്ച്ചാ പറയും, തലക്കാണ്ന്ന്. എന്തോ വല്ല്യ അസുഖം ആവും. അല്ലെങ്കില് പിന്നെ അമ്മമ്മ എല്ലാരേം പോലെ ചിരിക്കാതേം മിണ്ടാതേം ഇരിക്ക്യോ? അമ്മമ്മേടെ മുറി എപ്പളും പുറത്തൂന്ന് പൂട്ടീട്ടുണ്ടാവും. താക്കോല് അമ്മേടെ കൈയ്യിലാവും. ഭക്ഷണം കൊടുക്കാൻ മാത്രമേ ആ വാതിൽ തുറക്കാറുള്ളൂ. ജനാലയിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടാവും. മുക്കാലോളം നരയിൽ കുളിച്ചിറങ്ങിയ മുടിയിഴകളിൽ പഴയ മരജനാലയിലൂടെ അരിച്ചു വരുന്ന സൂര്യൻ സ്വർണ്ണനിറം വാരി വിതറിയിട്ടുണ്ടാവും, സ്വർണ്ണകിരീടം ചൂടിയ ഒരു റാണിയാണവർ എന്ന് തോന്നിക്കും വിധം. ചിലപ്പോളൊക്കെ അമ്മ വാതിൽ പൂട്ടാൻ മറക്കുന്ന ദിവസങ്ങളിൽ അമ്മമ്മ ആരും കാണാതെ പുറത്തിറങ്ങും. എന്നിട്ട് പതുക്കെ ഫ്രിഡ്ജ് തുറന്നു വെക്കും. പക്ഷേ ഫ്രിഡ്ജിൽ നിന്ന് ഒന്ന

നാലു സുന്ദര ദശാബ്ദങ്ങൾ

മെയ് 5 - ഇന്ന് എനിക്ക് നാല്പതു വയസ്സായി എന്നുള്ളത് അത്ര വലിയ ഒരു കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. പക്ഷേ, കഴിഞ്ഞ നാലു  ദശാബ്ദങ്ങൾ ഇക്കണ്ട പല കടമ്പകളും ചാടിക്കടന്ന് ഇന്നും ഞാൻ ജീവനോടെ ഇവിടെ ഇരിപ്പുണ്ടല്ലോ എന്നാലോചിക്കുമ്പോൾ എനിക്കത് വലിയ ഒരു സംഭവം തന്നെയാണെന്ന് തോന്നിപ്പോവും. "ഈ നാലു പതിറ്റാണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?" എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. എല്ലാവരും വ്യത്യസ്തമായി തന്നെയല്ലേ ജീവിക്കുന്നത്? ആരും ഒരുപോലെയല്ലല്ലോ എന്ന് എൻ്റെ ഉള്ളിലെ ഞാൻ എന്നോടു തന്നെ പറഞ്ഞു. നമ്മുടെ നിത്യാനന്ദ സ്വാമികൾ പറഞ്ഞതു പോലെ, "നിൻ്റെയുള്ളിലുള്ള നീ, നിന്നോട് സംവദിക്കുന്ന നീ..."  അല്ലെങ്കിൽ "തേന്മാവിൻ കൊമ്പത്ത്" സിനിമയിൽ പപ്പു ചേട്ടൻ പറഞ്ഞതു പോലെ, "നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്..."  ഈ എൻ്റെയുള്ളിലെ ഞാൻ കുറെ നാളായി കൂടെ കൂടിയതാണ്. പക്ഷേ, അത് കൂടുതലും സജീവമായി ഇടപെടലുകൾ നടത്തി തുടങ്ങിയത് മുപ്പതുകളുടെ പകുതിയോടെയാണ്. ഈ മധ്യവയസ്സ് എന്ന് പറയുന്നത് ഒരു മാതിരി കൗമാരം പോലെയാണ്. കുട്ടിയാണോ? അല്ല. എന്നാൽ യുവാവ

My Journey to Enlightenment

In India, more than anything else people are more interested in your religious identity. I encounter many funny and awkward situations where people are confused about my religious identity. Most of them are quick to find that, I am a Hindu because of my name, Sreelakshmi, who is the Godess of wealth. But when they hear my daughter's name - Lyra, they again go puzzled. Maybe mine is an intercaste marriage, they assume. Kids too, face the same kind of questions amongst their peers. My kids answer spontaneously,  "I am a human", which makes them kinda weirdos. There is much more to this story though which I will tell you next time. There are quite a lot of cults. I want to be very clear that I don't back up any of these cults including atheism or whatever. I am not in any of the groups too. I believe once you are into a group, you think less and start follow them. I just follow my own thoughts based on my life experiences and knowledge I acquired by scientific reasoning.

ഒരു വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടം

അഞ്ച് വർഷങ്ങൾക്ക് ശേഷം നിൻ്റെ കുഴിമാടത്തിനു മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരിക്കുന്നു. എവിടെ നിന്ന് എന്ന് നീ ആലോചിക്കുന്നുണ്ടാവും. അറിയില്ല... എന്തിന് വന്നു, അതും നീ ചോദിക്കും. അതിന് എനിക്ക് ഉത്തരമുണ്ട്. എൻ്റെ മന:ശാന്തിക്ക്. ഞാനെത്ര സ്വാർത്ഥയാണല്ലേ? ആയിരിക്കും, അല്ലെങ്കിൽ പിന്നെ മറ്റാരോ പറഞ്ഞ കഥകൾ കേട്ട് നിന്നെ എൻ്റെ ഹൃദയത്തിൽ നിന്നും ഒരു വാക്കു പോലും ചോദിക്കാതെ ഇറക്കി വിടില്ലല്ലോ... അന്ന് ഞാൻ അതു ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്നു നിനക്കിവിടെ ഇങ്ങനെ മണ്ണിൽ ചേർന്നു കിടക്കുന്നതിന് പകരം, എൻ്റെ നെഞ്ചിൽ ചേർന്ന് കിടക്കാമായിരുന്നു. അങ്ങനെ നോക്കിയാൽ ഞാനല്ലേ നിൻ്റെ മരണത്തിന് ഉത്തരവാദി? ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സെബാസ്റ്റ്യൻ്റെ കുഴിമാടത്തിന് മുന്നിൽ മുട്ടിലിരുന്ന്, ഇലകൾ അടർന്നു പോയ ഒരു ചുവന്ന റോസാപ്പൂ മണ്ണിലേക്ക് ചേർത്തു, കൂടെ വെള്ളക്കടലാസിൽ അവൾ എഴുതിയ അവസാനത്തെ ഒരു പ്രണയലേഖനവും. പണ്ട് എഴുതിക്കൂട്ടിയ കത്തുകൾക്ക് എണ്ണമില്ല. എന്നും ഒരു കത്ത് എന്നുള്ളത് അവർക്കിടയിലെ ഒരു നിയമം തന്നെ ആയിരുന്നു. സെബിക്ക് എഴുതാൻ മടിയായിരുന്നു. പക്ഷേ, അവൾ പേജ് കണക്കിന് എഴുതും. ഒരേ കോള

പ്രണയത്തിൻ്റെ ചാവുകടൽ

സൂര്യനും താമരയും പ്രണയത്തിലായിരുന്നു. എങ്കിലും ഒരിക്കൽ പോലും നേർക്കുനേർ നിന്ന് കൺ നിറയെ കണ്ടിട്ടില്ല, അടുത്തിരുന്നിട്ടില്ല, വിരലുകൾ കോർത്തിട്ടില്ല, കവിളുകളിൽ തലോടിയിട്ടില്ല, പ്രണയത്തിൻ്റെ ഉച്ചകോടിയിൽ  ഒന്നു ചുംബിച്ചിട്ടില്ല... എങ്കിലും അവർ ആകാശത്തും ഭൂമിയിലും ഇരുന്ന് അഗാധമായി സ്നേഹത്തെ പറ്റി വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. തൻ്റെ വെളിച്ചം അവളുടെ ഇതളുകളിൽ തട്ടി ചുവക്കുന്നത് കാണുവാൻ അവൻ ഓരോ രാത്രിയും പകലാക്കി മാറ്റി. നക്ഷത്രദൂരങ്ങൾക്കപ്പുറം വിരഹത്തിൻ്റെ കടലിൽ പ്രണയത്തിൻ്റെ ആഴങ്ങളിൽ  അവരങ്ങനെ മുങ്ങിയും പൊങ്ങിയും പ്രണയം മാത്രം ശ്വസിച്ച് പ്രണയത്തിൽ ജീവിച്ചു മരിച്ചു... ************************************ കനലടങ്ങിയ എൻ്റെ പ്രണയത്തെ വീണ്ടും ഊതി ചുവപ്പിച്ചത് നീയാണ്, കത്തിയെരിഞ്ഞ എൻ്റെ ഹൃദയത്തിലേക്ക് കനിവിൻ്റെ നീരൊഴുക്കിയതും നീയാണ്, മരവിച്ച ചുണ്ടുകളിൽ സ്നേഹത്തിൻ്റെ  നനുത്ത തേൻ പകർന്നതും നീ... പെയ്തൊഴിയാത്തൊരെൻ മിഴികളിൽ പുഞ്ചിരി വിരിയിച്ചതും നീ... നീ മാത്രമാണ്, നീ മാത്രമാണ് എൻ്റെ അവസാനത്തെ പ്രണയവും പ്രതീക്ഷയും... ************************************ നമ്മൾ തമ്മിൽ ഒരിക്കലും കാണില്ലായിരിക്കാം, ചിലപ്